കോട്ടയം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന മതില് തീര്‍ക്കാന്‍ വീരശൈവ മഹാസഭയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കൃഷ്ണരാജ് ആര്. പിള്ള. ജനുവരി ഒന്നിനുള്ള വനിതാമതിലില്‍ പങ്കെടുക്കില്ല.
വൈവിധ്യങ്ങളുളള വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുഗങ്ങളായി പാലിച്ചുവരുന്ന സമൂഹമാണ് വീരശൈവ സമുദായം. സംസ്ഥാനത്ത് ജാതീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവോത്ഥാനം ഹിന്ദു സമൂഹത്തില്‍ മാത്രം മതിയോ. മറ്റ് മതസമൂഹത്തിന് നവോത്ഥാനം ആവശ്യമില്ലേ? വനിതാ മതിലിന് ചെലവാക്കുന്ന പണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് സംസ്ഥാനത്തെ എല്ലാ ശാഖകളിലും നാമജപയജ്ഞം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വീരശൈവ സമുദായത്തെ പ്രതിനിധാനം ചെയ്ത് സംസ്ഥാനത്ത്് രജിസ്ട്രേഷന് പോലുമില്ലാത്ത ചില സംഘടനകള്‍ വീരശൈവ സമൂഹത്തിന്റെ വക്താക്കളായി പ്രസ്താവന നല്‍കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പി.എസ്. രവീന്ദ്രന് പാമ്പാടി, അരുണ്‍ സി. തട്ടാരംബലം, അരവിന്ദന് കുടമാളൂര്‍, സതീശന് വയനാട്, മഹേഷ് ശാസ്താംകോട്ട, രഞ്ചിത്ത് ഹരിപ്പാട്, സുരേന്ദ്രന് പിള്ള നീറിക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: