തിരുവനന്തപുരം: സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നയങ്ങളെ മാറ്റുകയെന്നതാകണം ഭരണസംവിധാനത്തിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഭരണകര്‍ത്താവിന് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളിലുള്ള അറിവാണ് ഇതിനാവശ്യമെന്നും സദ്ഭരണ ഉദ്യമങ്ങളെക്കുറിച്ചുള്ള രണ്ടു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാതൃകയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ദല്‍ഹിയില്‍ ഒരു യോഗത്തിനു ശേഷം നീതി ആയോഗ് തലവനുമായി താന്‍ സംസാരിച്ചു നില്‍ക്കുന്നത് പ്രധാനമന്ത്രി കണ്ടു. അടുത്തു വന്ന് ചൂണ്ടി നീതി ആയോഗ് തലവനോടു പറഞ്ഞു, ”കര്‍ഷകന്റെ പുത്രനാണ്. പ്രായോഗിക കാര്യങ്ങള്‍ അറിയാന്‍ കഴിയും.
സംസാരം തുടരുക. നല്ല കാര്യങ്ങള്‍ നോട്ടു ചെയ്ത് എന്നെ അറിയിക്കുക”. നല്ല ഭരണകര്‍ത്താവിന് അവശ്യം വേണ്ടത്് മറ്റുള്ളവരെ കേള്‍ക്കുക എന്ന ഗുണമാണ്. നിയമവും നീതിയും ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ചാണ് നിര്വഹിക്കപ്പെടണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര ഭരണപരിഷ്ക്കാര സെക്രട്ടറി കെ.വി. ഈപ്പന് മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് ഡയറക്ടര്‍ കെ. ജയകുമാര്‍ സ്വാഗതവും കേന്ദ്ര ഭരണപരിഷ്ക്കാരവും പൊതുപരാതിവകുപ്പ് അഡീഷണല്‍ സെക്രട്ടറി വി. ശ്രീനിവാസ് നന്ദിയും പറഞ്ഞു. ദക്ഷിണ പശ്ചിമമേഖലയിലെ പത്തിലേറെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: