തിരുവനന്തപുരം: ജപ്പാന് വാഹന നിര്‍മാണക്കമ്പനി നിസാന്റെ ആദ്യത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ആരംഭിക്കുന്ന ഐടി, സോഫ്റ്റ്വെയര് കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തേത്. നിസാന്റെ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഈ കേന്ദ്രങ്ങളായിരിക്കും നയിക്കുക.
ലോകോത്തര സേവനം ഉപഭോക്താക്കള്‍ക്ക് ഓട്ടോണോമസ് സാങ്കേതിക വിദ്യ, ഇലക്ട്രിക് കാര്‍, കണക്റ്റഡ് കാര്‍ എന്നിവയിലൂടെ നല്കാന് തിരുവനന്തപുരം കേന്ദ്രം നിസാനെ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ജാപ്പനീസ് അംബാസഡര്‍ കേഞ്ചി ഹീരാമാത്സൂ, ശശി തരൂര്‍ എംപി, നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
‘നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് വന്നതോടെ കേരളത്തിന്റെ ഐ ടി വികസനത്തില്‍ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജപ്പാനിന് പുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി തിരുവനന്തപുരം ഹബ്ബ് വളരുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുവായ വികസന ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഓര്‍മിപ്പിച്ചു. ‘ടെക്നോളജി രംഗത്ത് നിക്ഷേപങ്ങള്‍ കൊണ്ട് വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് നിസാന്‍ അവരുടെ ആദ്യത്തെ ഡിജിറ്റല്‍ ഹബ്ബിനായി ഇന്ത്യ തെരഞ്ഞെടുത്തത്, അദ്ദേഹം പറഞ്ഞു
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ കാരണങ്ങളിലൊന്ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ബന്ധമാണെന്ന് ജാപ്പനീസ് അംബാസഡര്‍ കേഞ്ചി ഹീരാമാത്സൂ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശിച്ചപ്പോള്‍ ഡിജിറ്റല്‍ രംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കുന്നതിന് തീരുമാനമെടുത്തു. ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കുന്നതിനായി നിസാന്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാങ്കേതിക രംഗത്തെ സഹകരണം കൂടുതല്‍ മുന്നേറാന്‍ ഇത്കാരണമാകട്ടെ, അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: