ന്യൂദല്‍ഹി: രാജ്യമെമ്പാടും ഉറ്റുനോക്കുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ അരമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി മുന്നില്‍. തെലങ്കാന, രാജസ്ഥാന്, മിസോറാം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നില്‍.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം വ്യക്തമായിത്തുടങ്ങും. എക്സിറ്റ്പോളുകള് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലാണ്. മൂന്നിടത്തും ഭരണം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്ന രാജസ്ഥാനില്‍ അവസാന ദിവസങ്ങളില്‍ പ്രചാരണത്തില്‍ മുന്നിലെത്താന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
ഏതാനും എക്സിറ്റ്പോളുകള് ജയം പ്രവചിച്ചതിന്റെ ഊര്‍ജ്ജത്തിലാണ് മറുവശത്ത് കോണ്‍ഗ്രസ്. മിസോറാം നഷ്ടപ്പെടുമെന്ന് വ്യക്തമായതിനാല്‍ ബിജെപിയില്‍നിന്നും ഒരു സംസ്ഥാനത്തെങ്കിലും ഭരണം പിടിച്ചെടുക്കേണ്ടത് കോണ്‍ഗ്രസ്സിന് അനിവാര്യമാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ്സിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: