ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായി. എന്നാല്‍ കോണ്‍ഗ്രസ് മുന്നിലേക്ക് എത്തുന്ന കാഴ്ചയാണ് തുടര്‍ന്ന് കാണുന്നത്. വലിയ ലീഡ് അവകാശപ്പെടാനില്ലെങ്കിലും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ് ആദ്യഫലസൂചനകള്‍.
104 സീറ്റുകളില്‍ കോണ്‍ഗ്രസും 98 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. ഫല സൂചനകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യം ഏറ്റവും ശ്രദ്ധയോടെ ഉറ്റ് നോക്കുന്നത് ബിജെപിയുടെ കോട്ടയായ മധ്യപ്രദേശിലേക്കാണ്.
തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് നേരിയ മേല്‍ക്കൈ നേടി 36 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. ഭരണകക്ഷിയായിരുന്ന ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയുണ്ടാകുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.
ഛത്തീസ്ഗഡില്‍ 90 സീറ്റുകളില്‍ 36 ഇടത്ത് കോണ്‍ഗ്രസും 32 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രാജ്നന്ദ്ഗാവില്‍ മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നിലാണ്. മിസോറാമില്‍ കോണ്‍ഗ്രസ് 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: