ഷില്ലോങ്: ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്ന മിസോനാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) 23 സീറ്റുകള്‍ കരസ്ഥമാക്കി.
40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടന്നത്. എംഎന്‍എഫ് സംഖ്യം അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്നം സഫലമാകും. സംസ്ഥാനത്ത് ഇതുവരെ സാനിധ്യം അറിയിക്കാതിരുന്ന ബിജെപിയ്ക്ക് എംഎന്‍ഫിന്റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്.
ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ പിഴയ്ക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: