ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക്. ബിജെപി 112 സീറ്റിലും കോണ്‍ഗ്രസ് 108 സീറ്റിലും ലീഡ് ചെയ്യുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് ഇവിടെ. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ബിഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന് ശേഷമേ പ്രഖ്യാപിക്കൂ. ബിഎസ്പി 6 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
രാജസ്ഥാനിലും പ്രവചനാതീതമായ രാഷ്ട്രീയ അന്തരീക്ഷമാണുള്ളത്. കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 92 സീറ്റുകളില്‍ മുന്നേറുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. 84 സീറ്റില്‍ ബിജെപിയും 23 സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. രാജസ്ഥാനില്‍ നാളെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ എ.ഐ.സി.സി നിരീക്ഷണ അംഗമായി കെ.സി.വേണുഗോപാലിനെ കേന്ദ്രനേതൃത്വം ഇതിനോടകം തന്നെ നിയോഗിച്ചിട്ടുണ്ട്.
ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: