ന്യൂദല്‍ഹി; മാനഭംഗത്തിന് ഇരയായവരുടെ പേര് അവര്‍ മരണമടഞ്ഞ ശേഷവും വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. അവരെ തിരിച്ചറിയാന്‍ ഇടയാക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തരുത്. ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അച്ചടി മാധ്യമങ്ങളോടും ഇലക്ട്രോണിക് മാധ്യമങ്ങേളാടും വ്യക്തമാക്കി.
മാനഭംഗം, ലൈംഗിക പീഡനം തുടങ്ങിവയുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ പോലീസ്പൊതുജനങ്ങള്ക്ക് ലഭ്യമാകുന്ന തരത്തില്‍ വയ്ക്കുകയും ചെയ്യരുത്. പോലീസോ ഫോറന്‍സിക് അധികൃതരോ, മാനഭംഗ ഇരകളുടെ പേര്, അവരുടെ മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ പോലും പുറത്തുവിടരുത് കോടതി വ്യക്തമാക്കി.
മാനഭംഗത്തിന് ഇരയായവരെ സമൂഹം ബഹിഷ്ക്കരിക്കുന്നതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. അവരോട് അയിത്തം കാണിക്കുന്നത് ദൗര്ഭാഗ്യകരമായണ്. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: