പഴയങ്ങാടി: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പതിനെഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കണ്ണൂര്‍ അഴിക്കോട് കപ്പക്കടവ് സ്വദേശിയായ അര്ജ്ജുന് (22), കാസര്‍കോട് ബേവിക്കാനം മുളയൂര്‍ സ്വദേശിയായ എ.വിനോദ് (20) യാണ് കണ്ണപുരം എസ്ഐ ഒ.മഹേഷ് കെ.നായരും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണപുരം സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മൊബൈല്‍ ചാറ്റിങ്ങിലൂടെയും ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുകയും ശേഷം ഒന്നാം പ്രതിയായ അര്ജ്ജുന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പലതവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടാം പ്രതി കാസര്‍കോട് സ്വദേശി എ.വിനോദും പെണ്‍കുട്ടിയുമായി ഫെയ്സ് ബുക്ക് വഴിയാണ് പരിചയപെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പാര്‍ക്കിലും സിനിമാശാലകളിലും കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഫെയ്സ്ബൂക്ക് വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പിഡനത്തിനിരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലിസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: