കൊച്ചി : അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യാപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്നാണ് വിശദീകരണം. കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന് രാമചന്ദ്രന്,പി ആര് രാമചന്ദ്രന് എന്നിവരാണ് പിന്മാറിയത്.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന് രാമചന്ദ്രന് വക്കാലത്ത് എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നടപടി. ഇത്തരമൊരു ഹര്‍ജി വന്ന സാഹചര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യാതിരിക്കാനാണ് ഈ പിന്മാറ്റം.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി പിറവം പള്ളിയിലെത്തിയ പോലീസ് സംഘം വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. വിധി നടപ്പാക്കാനായി വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പോലീസ് പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചു. തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. പളളിവിട്ടുനല്കില്ലെന്ന മുദ്രാവാക്യവുമായി പോലീസിനെ മുന്നോട്ട് പോകുന്നതില്‍ നിന്നും സ്ത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികള്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: