ന്യൂദല്‍ഹി : 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ വധശിക്ഷയെ ചോദ്യംചെയ്ത് നല്കിയ ഹര്‍ജിയില്‍ പോലീസിന്റെ അഭിപ്രായം തേടി. കേസിലെ പ്രതിയായ യശ്പാല്‍ സിങ് നല്കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതിയാണ് പോലീസിന്റെ അഭിപ്രായം തേടിയത്.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുള്‍, സംഗീത ധിങ്ക്ര സെഹ്ഗല്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. നവംബര്‍ 20ന് ഇയാളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 19ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അതിനിടെ ദല്‍ഹി കോടതി ഇയാള്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പടുവിച്ചു. നിലവില്‍ നവംബര്‍ 14 മുതല്‍ തീഹാര്‍ ജെയിലില്‍ കഴിയുകയാണ് ഇയാള്‍.
സിഖ് വിരുദ്ധ കലാപത്തില്‍ രണ്ടു പേരെ കൊന്ന കുറ്റത്തില്‍ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ച നരേഷ് ഷെരാവതിന്റെ കേസും കോടതി വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. 1994ല്‍ സിഖ് വിരുദ്ധ കലാപം സംബന്ധിച്ച അന്വേഷണം ദല്‍ഹി പോലീസ് അവസാനിപ്പിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: