ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും ബിജെപിയുടെ ജനകീയ അടിത്തറ ഭദ്രം. വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ളത്.
മധ്യപ്രദേശില്‍ ബിജെപിക്ക് 41.2 ശതമാനം വോട്ടും കോണ്‍ഗ്രസ്സിന് 41.4 ശതമാനം വോട്ടുമാണ് ലഭിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് 39.2 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ബിജെപി 38.8 ശതമാനം വോട്ടുകള്‍ നേടി. ബിജെപിയേക്കാള്‍ 24 സീറ്റുകള്‍ കോണ്‍ഗ്രസ്സിനുണ്ടെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 0.4 ശതമാനം വ്യത്യാസം മാത്രമാണുള്ളത്.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സിന് 43 ശതമാനവും ബിജെപിക്ക് 32.9 ശതമാനവും വോട്ടും ലഭിച്ചു. ഇവിടെ വിനയായത് അജിത് ജോഗി-മായാവതി കൂട്ടുകട്ടാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍. മൂന്നു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരവും ബാധിച്ചിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളില്‍ 15 വര്‍ഷമായി ബിജെപിയാണ് ഭരണത്തില്‍.
വിമതപ്പട പാരയായി
മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായത് വിമതര്‍. നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപി വെല്ലുവിളി നേരിട്ടത് വിമതരോടാണ്. മുന്‍ മന്ത്രിമാരുള്‍പ്പെടെ 53 പേരാണ് വിമതരായി മത്സരരംഗത്തുണ്ടായത്. ഇവരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. മന്ത്രിമാരായ രാമകൃഷ്ണ കുസ്മാരിയ, കെ.എല്‍. അഗര്‍വാള്‍, ഗ്വാളിയോര്‍ മുന്‍ മേയര്‍ സമീക്ഷാ ഗുപ്ത, എംഎല്‍എമാരായ രാജ്കുമാര് മേവ്, നരേന്ദ്ര സിങ് കുശ്വാഹ തുടങ്ങി നിരവധി പ്രബലര്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചു. ഇവര്‍ വലിയ ശതമാനം വോട്ടുപിടിച്ചത് കോണ്‍ഗ്രസ്സിന് സഹായകമായി. ഇതിന് പുറമെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 178 വിമതരെ പാര്‍ട്ടി അനുനയിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നെങ്കിലും ഭിന്നത നിലനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: