ന്യൂദല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നു. ബിജെപിക്ക് മൂന്നിടങ്ങളില്‍ രണ്ടിടങ്ങൡലും അധികാരം പോയി, കോണ്‍ഗ്രസിന് മിസോറാമില്‍ ഭരണം പോയി, ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരം ലഭിച്ചു. അധികാരം പോയെന്നതു ശരിതന്നെ. പക്ഷെ ഈ ഫലം വിലയിരുത്തി ബിജെപി തകര്‍ന്നടിഞ്ഞുവെന്നും ഇത് ലോക്സഭ തെരഞ്ഞെടുപ്പിന്റൈ ചൂണ്ടുപലകയാണെന്നും പറയുന്നതില്‍ ഒരു കാര്യവുമില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ശിവരാജ്സിങ്ങ് ചൗഹാനും ഡോ. രമണ്‍ സിങ്ങും നാലാം തവണ ഭരിക്കാനാണ് ജനവിധി തേടിയത്. തുടര്‍ച്ചയായി മൂന്നു തവണ ഭരിച്ചതിനാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് ഉറപ്പ്. ഫലങ്ങള്‍ ബിജെപിക്ക് ഒരു പാഠമാണ്. പക്ഷെ അത് നരേന്ദ്ര മോദിയുടെ തോല്‍വിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇൗ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു.
2003ല്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നേടി. പക്ഷെ 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. 2008ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മടങ്ങിവന്നു. മധ്യപ്രദേശും ഛത്തീസ് ഗഡും ബിജെപി നിലനിര്‍ത്തി,2009 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുപിഎയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. 2013ല്‍ മൂന്നു സംസ്ഥാനങ്ങള്‍ ബിജെപി പിടിച്ചു. 2014 ല്‍ കേന്ദ്രവും. പഴയ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഈ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നു പറയുന്നതില്‍ കഴമ്പില്ല. ദേശീയ തലത്തില്‍ മോദിക്ക് എതിരാൡയില്ല. പകരം വയ്ക്കാന്‍ പ്രതിപക്ഷത്ത് ഒരാളുപോലുമില്ല. അതിനാല്‍ മോദിയുടെ’ പ്രഭാവം ലോക് സഭാ തെരഞ്ഞെടുപ്പില്‍ തുടരുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: