റായ്പ്പൂര്‍; ഛത്തീസ്ഗഡില്‍ തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ചതിനാലുള്ള ഭരണ വിരുദ്ധവികാരം രമണ്‍ സിങ്ങ് സര്ക്കാരിനെതിരെയുണ്ടായിരുന്നു. എങ്കിലും വലിയ തിരിച്ചടിയായത് അജിത് ജോഗി മായാവതി കൂട്ടുകെട്ട്.
ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ചുവന്നിരുന്ന വോട്ടുശതമാനം തമ്മില്‍ ഇതുവരെ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇക്കുറി അജിത് ജോഗി – മായാവതി സഖ്യം പത്തു ശതമാനത്തോളം വോട്ടാണ് പിടിച്ചതെന്നാണ് സൂചന. ഇത് ബാധിച്ചത് ബിജെപിയെ. ഈ സഖ്യമാണ് ബിജെപിക്ക് തിരിച്ചടിയായതെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
രമണ്‍സിങ്ങ് ഇന്നലെത്തന്നെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച് 15 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് പടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: