ന്യുദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ വോട്ട് നോട്ടക്ക്. ആം ആദ്മി, സമാജ്വാദി പാര്‍ട്ടികള്‍ നേടിയതിനെക്കാള്‍ വോട്ട് നോട്ട നേടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഛത്തീസ്ഗഡില്‍ ആകെ ലഭിച്ച വോട്ടിന്റെ 2.1 ശതമാനവും നോട്ടയാണ്. മിസോറാമില്‍ ഇത് 0.5 ശതമാനമാണ്. ഛത്തീസ്ഗഡില്‍ 90ല്‍ 85 സീറ്റിലും മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടിങ് ശതമാനം 0.9. സിപിഐക്ക് ലഭിച്ചത് 0.4 ശതമാനം വോട്ട്. സമാജ്വാദി പാര്‍ട്ടിക്കും എന്‍സിപിക്കും 0.2 ശതമാനം വീതം. മധ്യപ്രദേശില്‍ നോട്ട 1.5 ശതമാനം. ഇവിടെയും സമാജ്വാദി പാര്‍ട്ടിയുടേയും എഎപിയുടേയും പ്രകടനം നോട്ടയ്ക്കു താഴെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: