ജയ്പ്പൂര്‍: രാജസ്ഥാനില്‍ രണ്ടു സീറ്റ് ലഭിച്ചതില്‍ ആഹ്ലാദിച്ച് സിപിഎം. ബദ്ര മണ്ഡലത്തില്‍ ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ ഗിര്‍ധരിലാലുമാണ് ജയിച്ചത്.
ഇടതു പക്ഷം പണ്ട് അഞ്ചു സീറ്റുകള്‍ വരെ നേടിയിരുന്നു. ശോപത് സിങ് ഗോട്ടാറയാണ് ആദ്യത്തെ എംഎല്‍എ. 1952ല്‍ സ്വതന്ത്രനായും പിന്നെ 1957ലും 1962ലും സിപിഐ ആയും പിന്നെ 1985ല്‍ സിപിഎമ്മായും മത്സരിച്ചു ജയിച്ചു. 89ല്‍ ഗൊട്ടാറ ബിക്കാനീറില്‍ നിന്ന് ലോക്സഭാ എംപിയും ആയിട്ടുണ്ട്. 2006ല്‍ മരിച്ചു.1952 മുതല്‍ രാജസ്ഥാന് നിയമസഭയില്‍ ഇടതു പാര്‍ട്ടികള്‍ക്ക് എംഎല്‍എമാരുണ്ട്.സിപിഐക്ക് 1962ല്‍ 5 ഉം 1972ല്‍ 4ഉം എംഎല്‍എമാരുണ്ടായിരുന്നു. സിപിഎമ്മിന് 2008ല്‍ മൂന്ന് എംഎല്‍എമാരെ ലഭിച്ചു. 2013ല്‍ ബിജെപിയോട് തോറ്റു. അതോടെ ആരുമില്ലാതായി. ഇക്കൊല്ലം 27 ഇടത്ത് മല്‍സരിച്ചു. രണ്ടിടത്ത് ജയിച്ചു.അന്നും ഇന്നും വോട്ട് വിഹിതം 1.3ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: