ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു വീണ്ടും അധികാരത്തിലേക്ക്. കോണ്‍ഗ്രസും ടിഡിപിയുമായുള്ള സഖ്യമാണ് ഇവിടെ തോറ്റടിഞ്ഞത്. ബിജെപിയുമായി പിണങ്ങി എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണം. സഖ്യം വഴി തെലങ്കാന പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ടിഡിപിയുടേയും കണക്കുകൂട്ടല്‍. അത് പാളി. സഖ്യത്തിന് 22 സീറ്റുകളാണ് ലഭിച്ചത്. ടിആര്‍എസിന് 86 സീറ്റുകളും. ഒറ്റയ്ക്ക് മല്‍സരിച്ച ബിജെപിക്ക് മൂന്നു സീറ്റുകള്‍ നേടാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് ലഭിച്ചിരുന്നത്.
അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് റാവു വിജയിച്ചത്. അക്ബറുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎംന് ആറു സീറ്റുകള്‍ ലഭിച്ചു. 119 അംഗ സഭയില്‍ 2013ല്‍ 63 സീറ്റാണ് ടിആര്‍എസിന് ലഭിച്ചത്. ഇക്കുറി അത് 86 ആയി, 23 സീറ്റുകളുടെ വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: