സന്നിധാനം/കോട്ടയം: ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയ അയ്യപ്പ ശ്രീകോവിലിനുള്ള പുതിയ വാതില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം ട്രാക്ടറിലാണ് വാതില്‍ സന്നിധാനത്ത് എത്തിച്ചത്. തന്ത്രിയുടെ സാന്നിധ്യത്തില്‍ നിലവിലെ സ്വര്‍ണവാതിലുകള്‍ അഴിച്ചെടുത്തു. അളവെടുത്ത് സംഘം മടങ്ങി.
കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് വാതില്‍ കൊണ്ടുവന്നത്. പുതിയ വാതില്‍ ഉത്സവത്തിന് മുമ്പ് വെക്കും.
നിലവിലെ വാതിലിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പുതിയത് വെക്കാന്‍ തീരുമാനിച്ചത്.
നിലമ്പൂരില്‍നിന്ന് മികച്ച തേക്കുതടി വാങ്ങി ഉണക്കി സംസ്കരിച്ചാണ് പുതിയ വാതില്‍ നിര്‍മിക്കുന്നത്. പ്രശസ്ത ശില്പി ഗുരുവായൂര്‍ ഇളവള്ളി നന്ദനനാണ് വാതില്‍ നിര്‍മിക്കുന്നത്. ഇളമ്പള്ളിയിലെയും ബെംഗളൂരുവിലെ യും ചില ഭക്തര്‍ ചേര്‍ന്നാണ് വാതില്‍ സമര്‍പ്പിക്കുന്നത്.
കതക് ശബരിമലയിലേക്കുള്ള യാത്രാമധ്യേ ഞായാറാഴ്ച ഇളംപള്ളി ധര്‍മശാസ്ത ക്ഷേത്ര സന്നിധിയിലെത്തിച്ചു. ഇന്നലെ രാവിലെയാണ് ശബരിമലയിലേക്ക് കൊണ്ടുപോയത്. ഇനി കതക് സ്വര്‍ണം പൊതിയുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് കതകിന്റെ നിര്‍മാണം. ബെംഗളൂരുവിലാണ് കതക് നിര്‍മിച്ചത്.
ഇളമ്പള്ളിയിലെ ഭക്തരുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ദിവസം വാതില്‍ ഇവിടെ എത്തിച്ചത്.
ശബരിമല ശ്രീകോവിലന് മുമ്പിലെ മണിമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള രണ്ട് മണി സമര്‍പ്പിച്ചത് ഇളമ്പള്ളിയിലെ ഭക്തരുടെ സഹകരണത്തോടെ ഇളമ്പള്ളി ക്ഷേത്രത്തില്‍ നിന്നായിരുന്നു. സ്വര്‍ണം പൊതിഞ്ഞ് അലങ്കാരങ്ങള്‍ നടത്തിയ വാതില്‍ വീണ്ടും ഇളമ്പള്ളി ശാസ്താ ക്ഷേത്രത്തിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: