ഗ്വാങ്ഷു: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഈ വര്‍ഷത്തെ അവസാന ടൂര്‍ണമെന്റായ വേള്‍ഡ് ടൂര്‍സ് ഫൈനല്‍സിന് ഇന്ന് തുടക്കം. പുരുഷവിഭാഗത്തില്‍ സമീര്‍ വര്‍മയും വനിതകളില്‍ പി.വി. സിന്ധുവുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍.
ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, രണ്ടാം നമ്പര്‍ ജപ്പാന്റെ അകനെ യമാഗുച്ചി എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ലോക ആറാം നമ്പര്‍ താരം സിന്ധു കളിക്കുക. അമേരിക്കയുടെ ബെയ്വെന് ഷാങാണ് ഗ്രൂപ്പിലെ നാലാമത്തെ താരം. ഇന്ന് ആദ്യ മത്സരത്തില്‍ തായ് സു യിങ്ങാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന സൂപ്പര്‍ സീരീസ് ഫൈനലില്‍ സിന്ധു വെള്ളി നേടിയിരുന്നു. ഫൈനലില്‍ യമാഗുച്ചിയോടാണ് തോറ്റത്.
പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ ഗ്രൂപ്പ് ബിയില്‍ ലോക ഒന്നാംനമ്പര്‍ ജപ്പാന്റെ കെന്റോ മൊമാട്ടോ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കളിക്കുക. സമീറിന്റെ ആദ്യ മത്സരം ഇന്ന് മൊമാട്ടോയ്ക്കെതിരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: