വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യ എ ടീം പരമ്പരയില്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 200 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, രണ്ടെണ്ണം നേടിയ കൃഷ്ണപ്പ ഗൗതം എന്നിവരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒാപ്പണര്‍ അന്മോല്പ്രീത് സിങ്ങിന്റെ (71) അര്‍ധസെഞ്ചുറി കരുത്തിലാണ് 275 റണ്‍സെടുത്തത്. അങ്കിത് ബവാനെ (48), വിജയ് ശങ്കര്‍ (32), ഇഷാന് കിഷന് (39), അക്ഷര്‍ പട്ടേല്‍ (31) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു. ന്യൂസിലാന്‍ഡിന് വേണ്ടി സെത് റാന്‍സ് മൂന്നും ഫെര്ഗുസന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് വേണ്ടി ടിം സെയ്ഫെര്‍ട്ട് (55) അര്‍ദ്ധസെഞ്ചുറി നേടി. മിച്ചല്‍ (30), റുഥര്‍ഫോര്‍ഡ് (27) എന്നിവരും േഭദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ആശ്വാസ ജയം ന്യൂസിലാന്‍ഡിനെ വിട്ടകന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: