പന്തളം : പന്തളത്ത് സിപിഎം- എസ്ഡിപിഐ സംഘര്‍ഷത്തില്‍ രണ്ട് സിപിഎം നേതാക്കളുടെ വീട് തല്ലിത്തകര്‍ത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിന് വെട്ടേറ്റതു മുതലുണ്ടായ സംഭവങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. തലയ്ക്കു പരിക്കേറ്റ ജയപ്രസാദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഒമ്പത് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഏരിയാ കമ്മിറ്റി സെക്രട്ടറി മുടിയൂര്‍ക്കോണം കൂടത്തിനാല്‍ കെ. ആര്. പ്രമോദ് കുമാര്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹസന് റാവുത്തര്‍ എന്നിവരുടെ വീടുകളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പ്രമോദിന്റെ മകന് അര്‍ജുനനും(25) ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ മൂന്ന് പ്രവര്‍ത്തകരില്‍ രണ്ടുപേര്‍ പ്രമോദ് കുമാറിന്റെ വീടിന്റെ ജനാലകളും അരമതിലും, സ്വീകരണ മുറിയിലെ ടിവിയും തല്ലി തകര്‍ക്കുകയായിരുന്നു. ഈ സമയം പ്രമോദും അര്‍ജുനനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് ഹസന്റ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിന്റെ നാലു ജനാലകളും കാര്പ്പോര്ച്ചിലുണ്ടായിരുന്ന ഓട്ടോറിക്ഷയും അക്രമികള്‍ അടിച്ചു തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: