ഭോപ്പാല്‍: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മദ്ധ്യപ്രദേശിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. നേരിയ ശതമാനത്തില്‍ വിജയം നേടിയ കോണ്ഗ്രസിന്ഭരിക്കാനുള്ള ഭൂരിപക്ഷമില്ല.
114 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപി 109 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് 116 സീറ്റുകളാണ് വേണ്ടത്.
ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളും കൃത്യമായ ട്രെന്‍ഡ് പ്രകടമാക്കിയപ്പോള്‍ അവസാനനിമിഷംവരെയും സസ്പെന്‍സ് നിലനിര്‍ത്തിയാണ് മദ്ധ്യപ്രദേശില്‍ വോട്ടെണ്ണല്‍ നടന്നത്.
കോണ്‍ഗ്രസും ബിജെപിയും മാറിമാറി ലീഡ് നേടിയും ഒപ്പത്തിനൊപ്പമെത്തിയും പ്രവചാനതീതമായിരുന്നു കാര്യങ്ങള്‍. കടുത്ത മത്സരമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കാഴ്ചവച്ചത്.
ഫലം പുറത്ത് വന്നതിന് പിന്നാലെ ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച രാവിലെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ നേരിട്ട് കണ്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: