ന്യൂദല്‍ഹി : ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളായ 520 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പാര്‍ട്ട്. ഗൂഗിളിന്റെ സോഫ്ട്വെയറില് വൈറസ് കടന്നുകൂടിയതാണ് വിവരങ്ങള്‍ ചോരാന്‍ കാരണം.
ഗൂഗില്‍ പ്ലസ് ഉപയോക്താക്കളുടെ പേര്, ഇമെയില്‍, വയസ്, ജോലി തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 2019 ഏപ്രിലോടെ ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലും ഇത്തരത്തില്‍ ഗൂഗിള്‍ പ്ലസ്സില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നിരുന്നു. അന്ന് അഞ്ചുലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ആരോപിച്ച് നിരവധി ആരോപണങ്ങളാണ് ഗൂഗിളിനെതിരെ ഉയരുന്നത്.
നവംബര്‍ 7 മുതല്‍ 13 വരെയുള്ള തിയതികളിലാണ് ഗൂഗിള്‍ പ്ലസ്സില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നത്. എന്നാല്‍ ഇത്തരത്തില്‍ ചോര്‍ന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഗൂഗിള്‍ അധികൃതര്‍ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: