കൊച്ചി: ശബരിമലയിലെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍, വാവര് നട എന്നിവിടങ്ങളിലെ ബാര്ക്കേഡുകള് നീക്കണം. ശബരിമലയില്‍ രാത്രി പതിനൊന്നിനുശേഷം തീര്‍ഥാടകരെ തടയരുതെന്നും നിര്‍ദേശിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല.
അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പോലീസ് കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക. നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: