ഹൈദരാബാദ്: 2019ല്‍ ബിജെപി അധികാരത്തിലേറുന്നതും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്ഗ്രസിന്കരുത്തില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബിജെപി യെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമല്ല, അത് വലിയൊരു കാര്യമാണ്. കോൺഗ്രസ് രാജ്യത്തെ ബദൽ മാർഗമല്ലെന്നും ഒവൈസി പറഞ്ഞു.
മോദിയെ തളയ്ക്കാൻ കോൺഗ്രസിനു മാത്രം കഴിയില്ല. മറിച്ച് രാജ്യത്തെ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നാൽ മാത്രമേ മോദിക്കെതിരെ എന്തെങ്കിലും ചെയ്യാനാകൂയെന്നും ഒവൈസി പറഞ്ഞു. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്താന് മാസങ്ങള്‍ക്കു മുന്നേ പറഞ്ഞിരുന്നു. തെലങ്കാനയിലെ ജനങ്ങള്‍ മനസ്സറിഞ്ഞ് ടിആര്‍എസിനെ പിന്തുണച്ചു. തങ്ങള്‍ക്കൊരു നേതാവുണ്ടെന്ന് തെലങ്കാനയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും തന്റെ പരിധി തെലങ്കാനയില്‍ മാത്രം ഒതുങ്ങില്ലെന്ന്ചന്ദ്രശേഖര റാവു തിരിച്ചറിയുമെന്ന്പ്രതീക്ഷിക്കുന്നതായും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
പുതിയ ഒരു കാഴ്ചപ്പാടും സാമ്പത്തിക നയവും രൂപീകരിക്കുവാന്‍ കോണ്‍ഗ്രസിതര, ബിജെപി ഇതര പാര്‍ട്ടികളുടെ കൂട്ടായ്മ ആവശ്യമാണ്. അതിന് രൂപം നല്കാന് കെ. ചന്ദ്രശേഖര റാവു മുന്നോട്ടു വരണം. അദ്ദേഹത്തിന് അതിനുള്ള കരുത്തുണ്ടെന്നും ഒവൈസി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മും ടിആര്‍എസും ചേര്‍ന്ന് 17 സീറ്റ് നേടുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: