ന്യൂദല്‍ഹി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ പേരില്‍ അഴിമതിക്കുറ്റം ചുമത്തിയത് രാഷ്ട്രീയ താത്പ്പര്യപ്രകാരമാണെന്ന് റോബര്‍ട്ട് വാദ്ര. കഴിഞ്ഞ ദിവസം വാദ്രയുടേയും ഇയാളുമായി അടുത്ത ആളുകളുടേയും വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് വാദ്ര ഇക്കാര്യം അറിയിച്ചത്.
തന്റെ പേരില്‍ ലഭിച്ചിട്ടുള്ള എല്ലാ എന്‍ഫോഴ്സ്മെന്റ് നോട്ടീസിനും മറുപടി നല്‍കിയിട്ടുണ്ട്. എങ്ങോട്ടേയ്ക്കും ഓടിപ്പോകാനോ രാജ്യം വിടാനോ താന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ താത്പ്പര്യമാണിതിനു പിന്നില്‍. എന്ഫോഴ്സ്മെന്റിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞു.
എന്നാല്‍ തെരച്ചില്‍ നടത്തിയശേഷം വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയ നിലയിലാണ് എന്‍ഫോഴ്സ്മെന്റ് ഇട്ടിരിക്കുന്നത്. പൂട്ടുകളെല്ലാം തകര്ത്തിട്ടിരിക്കുകയാണ്. തന്റെ കുടുംബം സമ്മര്‍ദ്ദത്തിലാണ്. മതാവ് അസുഖ ബാധിതയാണെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.
ബിക്കാനീറിലെ ഭൂമി ഇടപാടില്‍ വാദ്രയ്ക്ക് പങ്കാളിത്തമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാളുടെ വസതിയിലും മറ്റും കഴിഞ്ഞ വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: