പത്തനംതിട്ട : കര്‍ശ്ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് ശബരിമല വരുമാനം കുറയുന്നു. പ്രതിദിനം ഒരു കോടി വീതം 24 ദിവസത്തെ കണക്കെടുപ്പില്‍ 24 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കൂടാതെ സന്നിധാനത്തേയ്ക്ക് എത്തുന്ന മലയാളീ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതുമുതല്‍ 46,02,195 കോടിയുടെ അഭിഷേകമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 50 ലക്ഷത്തിനുമുകളില്‍ ഈ ഇനത്തില്‍ വരുമാനം ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുമാനത്തിലും വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിച്ചത്ര കച്ചവടം നടക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡില്‍ അടയ്ക്കേണ്ട രണ്ടാം ഗഡു ലേലത്തുക അടയ്ക്കില്ലെന്ന് വ്യാപാരികളും അറിയിച്ചു. ഈ തീര്‍ത്ഥാടന കാലയളവില്‍ നിരോധനാജ്ഞയും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെത്തുന്നവരുടെ എണ്ണം കുറവാണ്. ഇത് കച്ചവടത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം ദേവസ്വം ബോര്‍ഡിന്റെ ലേലത്തുകയില്‍ കുറവ് വരുത്തണമെന്ന നിലപാടിലാണ് വ്യാപാരികള്‍.
അതിനിടെ ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പോലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ബുധനാഴ്ച അര്‍ധ രാത്രിയോടെ നിരോധനാജ്ഞയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ജില്ലാ പോലീസ് സൂപ്രണ്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ കൂടി റിപ്പോര്‍ട്ട് നല്‍കിയശേഷം കളക്ടര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: