കൊച്ചി: ആചാര്യന്മാരും നവോത്ഥാന നായകന്മാരും തീര്ഥാലയമാക്കിയ കേരളം ഇന്ന് ഭ്രാന്താലയമാകുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇത്രയും നാള് സംസ്ഥാനം ഭരിച്ചവര്‍ക്കു മാത്രമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍. ശബരിമല കര്‍മസമിതിയുടെ ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനതല ഹിന്ദുനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഹിന്ദുക്കളെ പലതട്ടിലാക്കി ഹൈന്ദവ സമൂഹത്തിന്റെ പോസ്റ്റുമോര്‍ട്ടമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം ശബരിമലമാത്രമല്ല, ഹിന്ദുത്വത്തെയുമാണ്. പതിറ്റാണ്ടുകളായി ഹിന്ദു സമൂഹം ഒരുമിച്ചു നില്‍ക്കുന്നത് പലരേയും അലോസരപ്പെടുത്തുന്നു, ടീച്ചര്‍ പറഞ്ഞു.
ശബരിമലയില്‍ യുദ്ധസന്നാഹങ്ങളുമായി വന്ന പോലീസ് പിറവം പള്ളിവിഷയത്തില്‍ കൈയുംകെട്ടി നോക്കിയിരിക്കുകയാണ്. വനിതാ മതിലിലൂടെ ഹിന്ദുക്കളെ പലതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്യൂണിസം വിജയിപ്പിക്കാന്‍ എന്തുപറഞ്ഞാലും അനുസരിക്കുന്ന അടിമകളെയാണ് അവര്‍ക്കാവശ്യം. ഇപ്പോള്‍ വനവാസി സ്നേഹം പറയുന്നവര്‍ അവരുടെ പട്ടിണിമാറ്റാനുള്ള വക നല്‍കാനാണ് ആദ്യം ശ്രമിക്കേണ്ടത്, ശശികലടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: