വസായ്(മുംബൈ): ശബരിമലയില്‍ കാര്യങ്ങള്‍ ഇത്രയ്ക്കു വഷളാക്കിയത് മുഖ്യമന്ത്രി പിണറായി വിജയെന്റ മര്‍ക്കടമുഷ്ടിയും ഈഗോയുമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സുപ്രീംകോടതിവിധി നടപ്പിലാക്കാനെന്ന പേരില്‍ പവിത്രമായ ശബരിമലയില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നാരായണമന്ത്രം ജപിക്കുന്നവരെ കൊന്നൊടുക്കിയ ഹിരണ്യകശിപുവിനെപ്പോലെ ശരണമന്ത്രം ജപിക്കുന്ന സ്വാമിഭക്തരെ ജയിലിലടച്ച് ക്രൂരമായും നേരിടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും രാജഗോപാല്‍ പറഞ്ഞു. വസായില്‍ പ്രതീക്ഷ ട്രസ്റ്റും ബിജെപിയും സംയുക്തമായി സംഘടിപ്പിച്ച ഓണംദീപാവലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ. രാമന്‍പിള്ള, അഭിജിത് റാണെ, ബാപ്പു ഷിന്‍ഡെ, സ്വാമി ധനഞ്ജയ് ശാസ്ത്രി, ശേഖര്‍ ധുരി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. 2018ലെ പ്രതീക്ഷ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ബിജെപി വസായ് അധ്യക്ഷന്‍ ഉത്തംകുമാറിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി സഞ്ജയ് ഉപാധ്യായ മുഖ്യപ്രഭാഷണം നടത്തി. ജ്യോതിഷ് നമ്പ്യാര്‍, വിനോദ് കുമാര്‍, രാമാനുജം എന്നിവര്‍ അതിഥികളെ സ്വാഗതം ചെയ്തു.
നവതിയിലെത്തിയ ഒ. രാജഗോപാലിന് കെ.എസ്. നായര്‍ (നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്), ദുരൈ പാണ്ഡ്യന് (തമിഴ് സംഘം), സൗമ്യ ഷെട്ടി, രത്നാകര്‍ ഷെട്ടി, നാഗേഷ് ഷെട്ടി (ബണ്ഡ്സ് അസോസിയേഷന്) തുടങ്ങിയവര്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: