ആലപ്പുഴ: കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന് ധനസഹായം നല്‍കിയതില്‍ അന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് മുസ്ലിമായതു കൊണ്ടാണെന്നും മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി സമത്വ മുന്നേറ്റ യാത്രയോടനുബന്ധിച്ച് എറണാകുളത്ത് നടന്ന സ്വീകരണ യോഗത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.
വനിതാ മതില് വിജയിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന എസ്എന്‍ഡിപി താലൂക്ക് യൂണിയന് ഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. വനിതാമതിലിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട് എസ്എന്‍ഡിപിയില്‍ കാണില്ല. മതില് വന്‍ വിജയമാകും. എസ്എന്‍ഡിപി വനിതാ പ്രവര്‍ത്തകര്‍ മതിലില്‍ പങ്കാളികളാകും. എല്ലാ സമുദായങ്ങളും മതിലില്‍ പങ്കെടുക്കണമെന്നാണ് താല്‍പ്പര്യം. ബിഡിജെഎസ് പങ്കെടുക്കുമോ എന്ന് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിനിടെ വനിതാ മതിലുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപിയില്‍ ആശയക്കുഴപ്പം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: