കൊച്ചി: ശബരിമലയില്‍ കോടതിവിധിയുടെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന ആചാരലംഘനശ്രമങ്ങളും പോലീസ്രാജും സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വൈചാരിക സദസ്സുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു സംഘടനാ നേതൃയോഗത്തില്‍ തീരുമാനം.
കേരളത്തില്‍ നടക്കുന്ന തരത്തിലുളള പ്രക്ഷോഭ പരിപാടികള്‍ മറ്റ് സംസ്ഥാനത്തും വ്യാപിപ്പിക്കും. ഇതിനായി കര്‍മസമിതിയുടെ അഖിലേന്ത്യാ യോഗം 19ന് ബെംഗളുരുവില്‍ ചേരും.
നേതൃയോഗത്തില്‍ കര്‍മസമിതി 251 അംഗ കമ്മറ്റിയായി വിപുലീകരിച്ചു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിക്കാരുടെയും സീനിയര്‍ അഭിഭാഷകരുടെയും ശബരിമലയുടെ കൂടുതല്‍ വിവരങ്ങള്‍ ആധികാരികമായി പഠിച്ചവരുടെയും യോഗം അടുത്ത ആഴ്ച ചേരും. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ കോടതിക്കു മുന്പില് അവതരിപ്പിക്കാതിരിക്കാനും ശബരിമലയുടെ വ്യക്തമായ ചരിത്രം കോടതിക്കു മുന്പില് സമര്‍പ്പിക്കാനുമാണ് യോഗം ചേരുന്നത്.
കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ക്ഷേത്ര സംരക്ഷണ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്, ശബരിമല സേവാ സമാജം സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: