തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു.
പത്താം ദിവസമായ ഇന്നലെ സ്വാതന്ത്ര്യ സമരസേനാനി അയ്യപ്പന്‍പിള്ള നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. സമരം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയായിരിക്കും സ്ഥിതിയെന്ന് അയ്യപ്പന്‍പിള്ള പറഞ്ഞു.
സി.കെ. പത്മനാഭന് നിരാഹാരം ആരംഭിച്ചിട്ട് നാല് ദിവസം പിന്നിട്ടു. നിരവധിപേരാണ് സി.കെ. പത്മനാഭനും ബിജെപിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമപ്പരന്തലില് എത്തിയത്. എംഎല്‍എമാരായ ഒ. രാജഗോപാല്‍, പി.സി.ജോര്‍ജ് തുടങ്ങിയ നേതാക്കളും കോഴിക്കോട് ജില്ല, കാട്ടാക്കട മണ്ഡലം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും സി.കെ. പത്മനാഭന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമരപ്പന്തലില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: