തിരുവനന്തപുരം: വനിതാ മതില്, സാലറി ചലഞ്ച് തുടങ്ങി പല വഴികളില്‍ വിവാദമുണ്ടാക്കി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലം. ഇവിടെ വിവിധ വകുപ്പുകളിലായി ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അടങ്ങിയതുള്‍പ്പെടെ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലേറെ ഫയലുകള്‍. 1,54,781 ഫയലുകളാണ് തീര്‍പ്പ് കാത്തുകിടക്കുന്നത്.
ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ സമ്മതിച്ചു. കൂടുതല്‍ ഫയല്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍, 33,705 എണ്ണം. രണ്ടാം സ്ഥാനം റവന്യൂ വകുപ്പില്‍, 14,264 ഫയലുകള്‍. മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തരവകുപ്പില്‍ 12,260 ഫയലുകളും കെട്ടിക്കിടക്കുന്നു.
മറ്റു വകുപ്പുകളുടെ കണക്ക് ഇങ്ങനെ: പൊതുവിദ്യാഭ്യാസ വകുപ്പ് – 10,214, കൃഷി – 6205, മൃഗസംരക്ഷണം – 1481, സഹകരണം – 3628, സാംസ്കാരികം – 1642, ധനകാര്യം – 3691, ഭക്ഷ്യവും പൊതുവിതരണവും – 1844, വനം വന്യജീവി വകുപ്പ് – 3562, പൊതുഭരണം – 4522, ആരോഗ്യവും കുടുംബക്ഷേമവും – 7055, ഉന്നതവിദ്യാഭ്യാസം – 3436, വ്യവസായം – 4750, തൊഴിലും നൈപുണ്യവും – 3117, നിയമം – 1458, പ്രവാസികാര്യം – 1021, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം – 1153, ആസൂത്രണവും സാമ്പത്തികകാര്യവും – 1959, തുറമുഖം – 1110, ഊര്‍ജം – 1747, പൊതുമരാമത്ത് – 4023, പട്ടികജാതി/ പട്ടികവര്‍ഗ വികസനം – 2438, സാമൂഹ്യനീതി – 1635, നികുതി – 5076, വിനോദസഞ്ചാരം – 1073, ഗതാഗതം – 1255, വിജിലന്‍സ് – 2983, ജലവിഭവം – 5212.
ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പലതവണ ആവര്‍ത്തിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഭരണം കുറക്കോലം പ്രളയത്തിന്റെ മരവിപ്പിലായിരുന്നു. അതു കഴിഞ്ഞ് സാലറി ചലഞ്ച് വന്നതോടെ അതിന്റെ പേരിലായി വിവാദം. അങ്ങനെ കുറേ നാള് ഭരണസ്തംഭനം. ഇപ്പോള്‍ ശബരിമല വിവാദവും വനിതാ മതിലുമായി അടുത്ത പ്രശ്നങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: