കൊച്ചി: ചിങ്ങവനം-ചങ്ങനാശേരി പാതയിരട്ടിപ്പിക്കലിന്റെ സിഗ്നലിങ് ജോലികളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ട്രെയിന്‍ നിയ്രന്തണം തുടങ്ങി. അതേസമയം, കോട്ടയം വഴിയുള്ള യാത്രക്കാരുടെ, പ്രത്യേകിച്ച് ശബരി എക്സ്പ്രസ് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ റെയില്‍വെ രാവിലെ 10.40ന് കോട്ടയത്തു നിന്ന് എറണാകുളം സൗത്തിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ തുടങ്ങി. ഇത് 22 വരെയുണ്ടാകും.
22 വരെ തിരുവനന്തപുരം ഹൈദരാബാദ് ശബരി, കേരള എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കൊല്ലം-കോട്ടയം, കോട്ടയം-കൊല്ലം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, എറണാകുളം-ആലപ്പുഴ പാസഞ്ചറുകള്‍, കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം മെമു തുടങ്ങിയവ 23 വരെ പൂര്‍ണമായും റദ്ദാക്കി.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, കന്യാകുമാരി-മുംബൈ ജയന്തി, ബംഗളുരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസുകള്‍ 22ന് ആലപ്പുഴ വഴി തിരിച്ചു വിടും. കൊച്ചുവേളി-ലോക്മാന്യതിലക് എക്സ്പ്രസ് 13, 16, 20, 23 തീയതികളിലും കൊച്ചുവേളി-ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13, 14, 15, 17, 18, 20, 21, 22 തീയതികളിലും ഹസ്രത് നിസാമുദീന്‍-തിരുവനന്തപുരം എക്സ്പ്രസ്, ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് എന്നിവ 12, 19 തീയതികളിലും വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്സ്പ്രസ് 14, 21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും.
കന്യാകുമാരി-മുംബൈ ജയന്തി എക്സ്പ്രസ് കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ 12, 16, 17, 19, 21, 23 തീയതികളില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടും. 13, 14, 15, 18, 20 തീയതികളില്‍ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ രണ്ടു മണിക്കൂര്‍ പിടിച്ചിടും. തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് 14ന് നാല്പത്തിയഞ്ച് മിനിറ്റും 22ന് എഴുപതു മിനിറ്റും ചെങ്ങന്നൂരില്‍ പിടിച്ചിടും. ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്പെഷ്യല്‍ കോട്ടയത്ത് അഞ്ചു മണിക്കൂര്‍ പിടിച്ചിടും.
അതിനിടെ ചിങ്ങവനം ചങ്ങനാശേരി രണ്ടാം പാതയില്‍ (പുതിയ പാത) വേഗത എണ്‍പത്തിയഞ്ച് കിലോമീറ്ററാക്കാന്‍ സുരക്ഷാ കമ്മീഷണര്‍ അനുമതി നല്കി. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സുരക്ഷാ പരിശോധന. സിഗ്നലിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. അത് പൂര്‍ത്തിയായാല്‍ 22 മുതല്‍ പുതിയ പാതയില്‍ വണ്ടികളോടും. അതോടെ ട്രെയിനുകള്‍ വൈകുന്നത് ഒരു പരിധിവരെ കുറയും.
ചോറ്റാനിക്കര റോഡ് കഴിഞ്ഞ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന് എത്തും മുന്‍പ് പാടങ്ങളുള്ള ഭാഗത്ത് ഇപ്പോള്‍ 20 കിലോമീറ്റര്‍ വേഗമേ ട്രെയിനുകള്ക്കുള്ളൂ. അത് 90 കിലോമീറ്റര്‍ തന്നെയാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: