തലശ്ശേരി: പറശ്ശിനിക്കടവ് കുട്ടബലാത്സംഗ കേസില്‍ തെളിവെടുക്കാന്‍ എടക്കാട് എത്തിച്ച പെണ്‍കുട്ടിക്ക് പീഡനത്തിനിരയായ മുഴപ്പിലങ്ങാട്ടെ വീട് കണ്ടെത്താനായില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ മുഴപ്പിലങ്ങാട്ടെ വീട് കണ്ടെത്താനാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ അഭയകേന്ദ്രത്തില്‍ നിന്നും ഇരയായ കുട്ടിയെ പോലീസ് മുഴപ്പിലങ്ങാട് ഭാഗത്ത് എത്തിച്ചത്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും സ്ഥലവും വീടും തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മുഴപ്പിലങ്ങാട് സ്വദേശിയായ ശരത്ത് എന്ന യുവാവ് ഇവിടത്തെ ഒരു വീട്ടിലേക്ക് കൂട്ടി വന്ന് പീഡിപ്പിച്ചിരുന്നതായി തളിപറമ്പ് ഡിവൈഎസ്പിക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പീഡന സംഭവത്തിലെ ഒരു കേസ് എടക്കാട് പോലീസിന് കൈമാറിയിരുന്നത്. ശരത്ത് എന്ന പേര് മാത്രമെ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ശരത്തിനെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എടക്കാട് പോലിസ് തിരച്ചില്‍ നടത്തിവരികയാണെങ്കിലും പിടികൂടാനായില്ല. അപരിചിത ഗ്രാമത്തില്‍ താന്‍ പിച്ചിച്ചീന്തപ്പെട്ട വീട്ടിലെത്താനുള്ള വഴി ഇരയായ പെണ്‍കുട്ടിക്കും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: