കണ്ണൂര്‍: സിഎംപി സിപിഎമ്മില്‍ ലയിക്കുകയല്ലെന്നും കേവലം ചേക്കേറല്‍ മാത്രമാണ് നടക്കുന്നതെന്നും അരവിന്ദാക്ഷ വിഭാഗം നേതാക്കളായ പി.പി.ലക്ഷ്ണന്‍, കട്ടക്കുളം രാമചന്ദ്രന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചില നേതാക്കളുടെ അധികാരമോഹമാണ് ലയനനീക്കത്തിന് പിന്നില്‍. അധികാരത്തിന്റെ ശീതളച്ഛായയില്‍ വിരാജിച്ചവര്‍ ഇപ്പോള്‍ അതില്‍ നിന്ന് അകറ്റപ്പെട്ടപ്പോള് തങ്ങളുടെ സുഖസൗകര്യങ്ങള്‍ എങ്ങനെ എങ്ങിനെ തിരികെ പിടിക്കാം എന്ന് ഗൂഡാലോചന നടത്തുകയാണ്. ലയന നീക്കം എവിടെയും ചര്‍ച്ച ചെയ്തിരുന്നില്ല. നാലഞ്ച് നേതാക്കള്‍ സ്വന്തം നിലയിലെടുത്തതാണ് ലയനം നീക്കം. വിളിച്ച് ചേര്‍ത്ത ജില്ലാ കമ്മറ്റികളില്‍ നിന്ന് ലയന വിരുദ്ധ നിലപാടുയര്‍ന്നപ്പോള്‍ നേതാക്കള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. എംവിറിനെ ചരിത്രത്തില്‍ നിന്ന് തുടച്ച് നീക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിഎംപിയിലെ ഒരു വിഭാഗം ഇപ്പോള്‍ നടത്തുന്നത്. തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതിന് ശേഷമാണ് ചില നേതാക്കള്‍ താഴെ തട്ടില്‍ ലയന തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന തലത്തില്‍ ലയന വിരുദ്ധരായ നേതാക്കള്‍ സമാനമനസകരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: