കാഞ്ഞങ്ങാട്: സംസ്ഥാനത്ത് സര്‍ക്കാര്‍ചെലവില്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. ബിജെപി ദേശീയ സമിതി അംഗമായിരുന്ന മടിക്കൈ കമ്മാരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടികള്‍ കട്ടുമുടിക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നത്. ഹിന്ദു സ്ത്രീകളെ മാത്രം അണിനിരത്തി നടത്തുന്ന വനിതാ മതില് സമൂഹത്തില്‍ ചേരിതിരിവിനിടയാക്കും. പെണ്‍കുട്ടികളെകൂടി പങ്കെടുപ്പിക്കാനാണ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് കുട്ടികളുടെ മനസ്സില്‍ വിഭാഗീയത ഉണ്ടാക്കും. മതേതരമതിലാണോ വര്‍ഗീയ മതിലാണോ അതോ, ജാതീയ മതിലാണോ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം, കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: