ഭുവനേശ്വര്‍: നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും സെമിയിലെത്തി. ഫ്രാന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ പതിനേഴാം വിജയമാണിത്.
ആവേശഭരിതമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് അര്‍ജന്റീനയെ തകര്‍ത്തത്. ബെല്‍ജിയം- ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് സെമിയില്‍ നേരിടുക.
മിഡില്ട്ടന്, കള്നാന്, മാര്ട്ടിന് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. ഗോണ്‍സാലോ പീലറ്റാണ് അര്‍ജന്റീനയുടെ രണ്ട് ഗോളും സ്്കോര്‍ ചെയ്തത്്.
തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ഹോക്കിയുടെ സെമിഫൈനലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: