ലണ്ടന്‍: തികച്ചും വിഷമകരമായ ആംഗിളില്‍ നിന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ സല കുറിച്ച സൂപ്പര്‍ ഗോളില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലേക്ക് കുതിച്ചുകയറി. ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നാപ്പോളിയെ തോല്‍പ്പിച്ചു.
നോക്കൗട്ടിലെത്താന്‍ നാപ്പോളിക്കെതിരെ സമനില മാത്രം മതിയായിരുന്ന ലിവര്‍പൂള്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് . 34-ാം മിനിറ്റില്‍ സലയുടെ സൂപ്പര്‍ ഗോള്‍ പിറന്നു. തിരിച്ചടിക്കാന്‍ നാപ്പോളി നടത്തിയ ശ്രമങ്ങള്‍ നിഷ്ഫലമായി. അവസാന നിമിഷങ്ങളില്‍ നാപ്പോളിയുടെ മിലിക്കിന്റെ ഉഗ്രനടി ലിവര്‍പൂള്‍ കീപ്പര്‍ അലിസണ് ബെക്കര്‍ രക്ഷപ്പെടുത്തി.
ഗ്രൂപ്പ്് സിയിലെ മൂന്ന് എവേ മത്സരങ്ങളും തോറ്റ ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ മൂന്ന് ഹോം മാച്ചിലും വിജയം നേടി നോക്കൗട്ടിലേക്ക് മാര്‍ച്ച് ചെയ്തു.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ബോണ്‍മൗത്തിനെതിരെ ഹാട്രിക്ക് കുറിച്ച് മുഹമ്മദ് സല ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ ഹാട്രിക്കിന്റെ മികവില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബോണ്‍മൗത്തിനെ മറികടന്നത്.
2008-09 സീസണുശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം തവണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലെത്തുന്നത്. കഴിഞ്ഞ തവണ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: