ന്യൂദല്‍ഹി: മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍ അബ്്ദുള് സമദ് എന്നിവരടക്കം 34 കളിക്കാരെ അടുത്ത വര്‍ഷത്തെ എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത ടീമില്‍ ഉള്‍പ്പെടുത്തി.
ജനുവരി അഞ്ചു മുതല്‍ ഫെബ്രുവരി ഒന്നുവരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ് ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് അരങ്ങേറുക. തെരഞ്ഞടുക്കപ്പെട്ട കളിക്കാരുടെ പരിശീലന ക്യാമ്പ് ഞായറാഴ്ച ദല്‍ഹിയില്‍ ആരംഭിക്കും. ഈ ക്യാമ്പില്‍ നിന്ന് 28 കളിക്കാരെ അവസാനവട്ട പരിശീലനത്തിന് തെരഞ്ഞെടുക്കും. അബുദാബിയിലെ അവസാന വട്ട പരിശീലനത്തിനായി ടീം ഈ മാസം 20 ന് യാത്രതിരിക്കും. ഏഷ്യാ കപ്പിനുള്ള 23 അംഗ ടീമിനെ ഈമാസം 26 ന് രജിസ്റ്റര്‍ ചെയ്യണം.
ഇത് നാലാം തവണയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പില്‍ മത്സരിക്കുന്നത്. 2011ല്‍ ദോഹയില്‍ നടന്ന ടൂര്‍ണമെന്റിലാണ് അവസാനം കളിച്ചത്. 1964 ല്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടി. അന്ന് ഫൈനലില്‍ ഇസ്രായേലിനോട് തോറ്റു.
പിന്നീട് 1984ലാണ് ഇന്ത്യ ഈ ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.
സാധ്യത ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിഷാല്‍ കെയ്ത്ത്്, അരിന്ദം ഭട്ടാചാര്യ.
പ്രതിരോധനിരക്കാര്‍: പ്രീതം കോട്ടല്‍, നിഷു കുമാര്‍, ലാല്‍റുവാത്താര , സന്ദേശ് ജിങ്കാന്, അനസ് എടത്തൊടിക, സലാം രാജന് സിങ്, സാര്‍ഥക് ഗോലുയി, സുബാഷ് ബോസ്, ജെറി ലാല്‍റിന്‍സുല, നാരായണ്‍ ദാസ്.
മധ്യനിരക്കാര്‍: ഉദാന്ത സിങ്, നിഖില്‍ പൂജാരി, ജാക്കിചന്ദ് സിങ്, പ്രണോയ് ഹാള്‍ഡര്‍, അനിരുധ് താപ്പ ,വിനിത് റായ്, റൗളിന് ബോര്‍ഗസ്, സഹല്‍ അബ്ദുള്‍ സമദ്, ജര്‍മന്‍പ്രീത് സിങ്, കോമള്‍ തട്ടാല്‍, ബികാശ് ജെയ്റും, ആഷിഖ് കുരുണിയന്, ഹാളിചരണ്‍ നര്സരി, ലാലിയന്‍സുല ചങ്ങ്ത്തേ.
മുന്നേറ്റനിരക്കാര്‍: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്, സുമീത് പാസി, ഫാറൂഖ് ചൗധരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: