ചെന്നൈ : വീട്ടില്‍ ശുചിമുറി നിര്‍മിക്കാമെന്ന് വാക്ക് നല്കി പാലിക്കാതിരുന്ന അച്ഛനെതിര മകള്‍ പോലീസില്‍ പരാതി നല്കി. തമിഴ്നാട് ആംബൂര്‍ സ്വദേശിനിയായ ഏഴു വയസ്സുകാരി ഹനീഫ സാറായാണ് അച്ഛനെതിരെ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ആംബൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിമുറി നിര്‍മാണം ആരംഭിക്കുകയും സാറയെ സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസഡറും ആക്കി.
വെല്ലൂര്‍ ജില്ലയിലെ ഓട്ടോ ഡ്രൈവര്‍ ഇഹ്സാനുല്ലയുടെ മകളാണ് സാറ. നേഴ്സറിയില്‍ ഒന്നാമതെത്തിയാല്‍ വീട്ടില്‍ ശുചിമറി നിര്‍മിക്കാമെന്ന് ഇഹ്സാനുല്ല മകള്‍ക്ക് വാക്ക് നല്‍കിയിരുന്നു. നേഴ്സറിയിലും തുടര്‍ന്നുള്ള ക്ലാസ്സുകളിലും ഒന്നാമതെത്തിയിട്ടും ശുചിമുറി നിര്‍മിക്കാത്തതിനെ തുടര്‍ന്നാണ് അച്ഛനെതിരെ പരാതി നല്കാന് സാറ തീരുമാനിച്ചത്. വീട്ടില്‍ ശുചിമുറിയില്ലെന്ന് സ്കൂളിലെ കൂട്ടുകാരോടും ടീച്ചര്‍മാരോടും പറയാനുള്ള നാണക്കേടു കൊണ്ടാണ് ഇതിനായി വാശിപിടിച്ചതെന്നും സാറ പറഞ്ഞു.
അമ്മയ്ക്കൊപ്പം എത്തിയാണ് സാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകളെ പരാതി നല്കുന്നതില് നിന്ന് പിന്തിരിപ്പിക്കാന് ഏറെ ശ്രമിച്ചു. സാറ ഭക്ഷണം കഴിക്കാതെ ഇതിനായി വാശി പിടിച്ചതിനെ തുടര്‍ന്നാണ് താന്‍ ഒപ്പം വന്നതെന്നും സാറയുടെ അമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: