കണ്ണൂര്‍: കണ്ണൂരില്‍ നിന്നും പത്ത് പേര് കൂടി ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി നാടു വിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളാണ് ഐഎസിന്റെ ഭാഗമാകാനായി നാടുവിട്ടത്. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ഉള്ള ഐഎസ് കേന്ദ്രമാണ് ഇവര്‍ ലക്ഷ്യമാക്കിയിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍ ഈ പ്രദേശത്തെതന്നെ അന്‍വര്‍, ഭാര്യ അഫ്സില, മൂന്നു മക്കള്‍ കുറുവയിലെ നിസാം എന്നിവരാണ് നാടുവിട്ടത്. മൈസൂരിലേക്കു പോകുന്നെന്നാണ് സമീപവാസികളെ അറിയിച്ചത്. ഇവര്‍ മടങ്ങിവരാത്ത സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ യുഎഇയിലേക്ക് കടന്നതായും അവിടെ നിന്നും കാണാതായെന്നും തെളിഞ്ഞത്.
ഡിവൈഎസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ മിക്കവാറും തകര്‍ന്നതിനാല്‍ അഫ്ഗാനിസ്ഥാനിലെ ഏതോ കേന്ദ്രത്തിലാവും ഇവര്‍ എത്തിയിട്ടുണ്ടാവുകയെന്നാണ് പോലീസ് കരുതുന്നത്. ഭീകര സംഘടനകളുമായി ഇവര്‍ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തെ ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയിരുന്നു.
നേരത്തെ ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട പാപ്പിനിശേരി സ്വദേശി ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്മാന്, സഫ്വാന് എന്നിവരും കൊല്ലപ്പെട്ടതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: