ഗുവാഹത്തി: ആസാമിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയവുമായി ബിജെപി. കോണ്‍ഗ്രസിനെയും ആസാം ഗണപരിഷത്തിനെയും (എജിപി) ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ വിജയക്കുതിപ്പ്.
പഞ്ചായത്തിന്റെ നാലുതലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ 45 ശതമാനവും ബിജെപിക്ക് ലഭിച്ചു. വോട്ടിങ്ങില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചതും ശ്രദ്ധേയമായി.
ആകെയുള്ളതില്‍ 1,950 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 1,150, എജിപിക്ക് 425, ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (എഐയുഡിഎഫ്) 15 സീറ്റുകള്‍ ലഭിച്ചു. 205 അഞ്ചലിക് പഞ്ചായത്ത് സീറ്റുകള്‍ വിജയിച്ച ബിജെപിക്ക് 235 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും നേടാനായി. 55 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി മുന്നേറുന്നു. 35ല്‍ കോണ്‍ഗ്രസും എട്ടിടത്ത് എജിപിയും മുന്നിലുണ്ട്. ആകെ 26,000 സീറ്റുകളിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ തിളങ്ങുന്ന വിജയം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ മികച്ച ഭരണത്തിന്റെ പ്രതിഫലനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രണ്‍ജീത്കുമാര്‍ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: