ന്യൂദല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. എംഎല്‍എമാരുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായം തേടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥിനാണ് മേല്‍ക്കൈ.
രാജസ്ഥാനില്‍ സാധ്യത കല്പിക്കപ്പെടുന്ന സച്ചിന് പൈലറ്റിനെയും അശോക് ഗെഹ്ലോട്ടിനെയും ജ്യോതിരാദിത്യസിന്ധ്യയെയും രാഹുല്‍ ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന ടി.എസ്.സിങ്ദേവ്, കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഢില്‍ നിന്നുള്ള ഏക ലോക്സഭാംഗം താമ്രധ്വജ് സാഹു എന്നിവര്‍ക്കാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: