ജക്കാര്‍ത്ത : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ക്ക് ഇന്‍ഡോനേഷ്യന്‍ കോടതി ശിക്ഷ വിധിച്ചത് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷത്തെ കഠിന തടവും. ഈ ശിക്ഷ ഇന്‍ഡോനേഷ്യന്‍ പോലീസ് ബുധാനാഴ്ച പൊതുസ്ഥലത്തുവെച്ച് നടപ്പാക്കുകയും ചെയ്തു.
ഇതില്‍ ഒരാള്‍ പീഡിപ്പിച്ചത് സ്വന്തം വളര്ത്തുമകളേയും മറ്റേയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയേയുമാണ് പീഡിപ്പിച്ചത്. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് ഇവരുടെ ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരേയും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചാട്ടവാറിനുള്ള അഞ്ച് അടി ഏറ്റുവാങ്ങിയപ്പോള്‍ തന്നെ പ്രതികളില്‍ ഒരാള്‍ കൈകൂപ്പി ശിക്ഷ നിര്‍ത്തണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ബാക്കി 95 ചാട്ടവാറടി കൂടി ഇയാളുടെ ശരീരത്തിന് ഏറ്റുവാങ്ങാന്‍ കഴിയുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം മറ്റേയാള്‍ പരാതി ഒന്നും ഉന്നയിക്കാതെ അടി മുഴുവന്‍ ഏറ്റുവാങ്ങി.
ചാട്ടവാറടിക്കുശേഷം ശരീരം പൊട്ടി ചോര ഒലിച്ചിറങ്ങിയ പ്രതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഇന്‍ഡോനേഷ്യയിലെ ശിക്ഷാരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് ഇതിനോടകം തന്നെ രംഗതെത്തിയിട്ടുണ്ട്.
ഇന്‍ഡോനേഷ്യയില്‍ 16നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അച്ഛനമ്മമാരാകാനുള്ള അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: