ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മുകേഷ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് എന്നീ പ്രതികളുടെ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലോക് ശ്രീവാസ്തവയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വധശിക്ഷയ്ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി 2017 മെയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ സഹാചര്യത്തിലാണ് വിധി വേഗം നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
കൂടാതെ ബാലാത്സംഗ- കൊലപാതക കേസുകളില്‍ എട്ടുമാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ക്രൂരമായ കുറ്റകൃത്യത്തിന് പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പിലാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് അത്തരം കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയാക്കും. വധശിക്ഷ പോലുള്ളവ നടപ്പിലാക്കാനുള്ള സമയക്രമം നിശ്ചയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നിര്‍ഭയക്കേസിലെ പ്രതികളെ 2013 സെപ്തംബറിലാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: