ഇസ്ലാമാബാദ്: സൗദി അറേബ്യ പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം സൗദി അറേബ്യ നടത്തുമെന്നു പാക്കിസ്ഥാന് മന്ത്രി അസദ് ഉമര്‍ പ്രഖ്യാപിച്ചു.
പന്ത് ഞങ്ങളുടെ കോര്‍ട്ടിലാണ്. അടുത്ത ആഴ്ച കാബിനറ്റ് നിക്ഷേപത്തിന് അനുമതി നല്‍കും. ഇതിനുശേഷമാകും അന്തിമ പ്രഖ്യാപനം- മന്ത്രി പറഞ്ഞു. ഇസ്ലാമാബാദില് ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ അവകാശവാദം.
വിദേശ നിക്ഷേപം സംബന്ധിച്ച് സൗദി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും ഇതു സംബന്ധിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: