ന്യൂദല്‍ഹി: ഇ-ഫാര്‍മസികളുടെ ഓണ്‍ലൈന്‍ മരുന്നു വ്യാപാരം രാജ്യ വ്യാപകമായി വിലക്കി ദല്‍ഹി ഹൈക്കോടതി. എഎപി സര്‍ക്കാരിനോടു ഉടനെ വിലക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനും കോടതി നിര്‍ദേശിച്ചു. പ്രമുഖ ത്വക്രോഗവിദഗ്ധന്‍ സഹീര്‍ അഹമ്മദിന്റെ പരാതിയില്‍ വിധിപറയവെ ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് വി.കെ. റാവു അടങ്ങുന്ന ബെഞ്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലന്നും പല ഓണ്‍ലൈന്‍ കമ്പനികളും ഡ്രഗ് ലൈസന്‍സില്ലാതെയാണ് വില്‍പ്പന നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രാമ പ്രദേശങ്ങളില്‍നിന്ന് വലിയ വിഭാഗം ആളുകള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: