കൊച്ചി : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് പോലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവ്. പയ്യന്നൂരിൽ ബിജെപി പ്രവർത്തകൻ വിനോദ് കുമാർ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി എം.വി സത്യന് സുരക്ഷ നൽകാനാണ് ഹൈക്കോടതി എസ്പിയ്ക്ക് നിർദേശം നൽകിയത്.
സിപിഎം പ്രവർത്തകരിൽ നിന്നും തനിക്കു വധ ഭീഷണി ഉണ്ടെന്ന് സത്യൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിലെ മറ്റൊരു സാക്ഷിയെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു സത്യൻ ഹർജി നൽകിയത്.
2013 ഡിസംബറിൽ കണ്ണൂരിൽ നടന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന റാലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന വിനോദ്കുമാറിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: