കൊച്ചി : അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിന് പിന്നിലെ വർഗീയ പരാമർശങ്ങളടങ്ങിയ ലഘുലേഖകൾ പോലീസ് കണ്ടെടുത്തതല്ലെന്ന് വാദം. പരാതിക്കാരനായ സിപിഎം നേതാവ് തന്നെ ഇവ പോലീസ് സ്റ്റേഷനിൽ എത്തിച്ചതാണെന്ന് ഷാജി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.
വർഗീയ പരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തെന്നാണ് എസ്ഐ ഹൈക്കോടതിയിൽ നൽകിയ മൊഴി. എന്നാൽ ഈ മൊഴി തെറ്റാണെന്നും, സിപിഎം നേതാവ് എത്തിച്ച നോട്ടീസാണ് മനോരമയുടെ വീട്ടിൽ നിന്നെന്ന പേരിൽ പിടിച്ചെടുത്തതെന്നും ഹർജിയിൽ പറയുന്നു.
ഇതു വച്ച് പോലീസ് വ്യാജതെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് വളപട്ടണം എസ്ഐയായിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെ ഷാജി കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. അതേസമയം പോലീസിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെഎം ഷാജിക്കെതിരെ പോലീസ് കേസെടുത്തു. ഡിസംബര്‍ എട്ടിന് കണ്ണൂരില്‍ നടന്ന പൊതുയോഗ പ്രസംഗത്തിന്റെ പേരിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: